Thursday, September 15, 2011

മൂന്നു ക്രിക്കെറ്റ് പ്രേമികള്‍!


ഒന്ന്. എന്റെ ഒരു അമ്മാവനാണ്. കക്ഷി ഏതു പാതിരാത്രിയിലും ക്രിക്കെറ്റ് കളി ഉണ്ടെങ്കില്‍ ഉറക്കമൊഴിച്ചിരുന്നു കാണും. കഴിഞ്ഞ ദിവസം ഇന്ത്യ ഇംഗ്ലണ്ട് കളി മഴ കൊണ്ട് പോയ ദിവസം. ഓരോ മഴയുടെ ഇടവേളകളും ചാനല്‍ മാറ്റാതെ ആവേശത്തോടെ കളി കണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ കളി 'ടൈ' ആയെന്ന് സ്ക്രോള്‍ ചെയ്തു തുടങ്ങി. ഇംഗ്ലീഷ് വല്യ പിടി ഇല്ലാത്തതു കൊണ്ട് പുള്ളി അത് ശ്രദ്ധിച്ചില്ല. രാത്രി ര...ണ്ടു മണി വരെ അങ്ങനെ ഇരുന്നു. ഇന്ത്യ ജയിക്കുന്നതും കാത്ത്.

രണ്ട്. മധ്യ വയസ്ക്കന്‍ തന്നെ. തന്റെ കുട്ടികളുടെ പക്കല്‍ നിന്നാണ് കളി നിയമങ്ങള്‍ പഠിച്ചത്. അമ്പയര്‍ 'എല്ബിഡബ്ല്യൂ' അംഗീകരിച്ചാലും കക്ഷി വിട്ടു കൊടുക്കില്ല. അമ്പയറെ തെറി വിളിക്കും. കളി ഉള്ള ദിവസം 'റിമോട്ട്' പുള്ളിയുടെ കയ്യില്‍ സുരക്ഷിതം. പക്ഷെ സീരിയല്‍ തുടങ്ങി കഴിഞ്ഞാല്‍ കളി അവിടെ നില്‍ക്കും. പിന്നെ പരസ്യത്തിന്റെ ഇടവേളകളില്‍ മാത്രം ക്രിക്കെറ്റ്.

മൂന്ന്. പ്രായമായ ഒരു മനുഷ്യന്‍. ക്രിക്കെറ്റ് നിയമങ്ങള്‍ ഒന്നും അറിയില്ല. എന്നാലും പന്ത് അടിച്ച് വേലിക്ക് വെളിയില്‍ കളഞ്ഞാല്‍ 4 റണ്‍ കിട്ടുമെന്നറിയാം. എല്ലാ പന്തും ലൈന്‍ കടക്കണം. അതാണ് പുള്ളിയുടെ ക്രിക്കെറ്റ് ലൈന്‍. ബൌളര്‍ ഓടി വരുമ്പോഴേ കക്ഷി വിളി തുടങ്ങും. 'അടിയെടാ. അടിച്ച് പറത്തെടാ'. കഷ്ട കാലത്തിന് ബാറ്റ്സ്മാന്‍ ബാള്‍ തട്ടിയിട്ടാല്‍ അമ്മാവന്റെ തെറി വിളി ഉറപ്പ്. 'ഇവനൊന്നും കളിയ്ക്കാന്‍ അറിയില്ല. അടിച്ച് പറത്തണ്ടേ... ആരാ ഇവനെയൊക്കെ ടീമില്‍ എടുത്തത്‌....'

Friday, August 12, 2011

റീനിര്‍വേദം


മലയാള സിനിമയിലെ ക്ലാസ്സിക്കുകള്‍ എന്ന് നാം വിശ്വസിച്ചിരുന്ന ചില ചിത്രങ്ങളെ റീമേക്ക് വിദഗ്ദ്ധന്മാര്‍ തല്ലി കൂട്ടി ഒരു വഴിക്കാക്കുന്ന മനോഹരമായ കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അശ്ലീലം പത്മരാജന്‍ എന്നൊരാള്‍ എഴുതിയാലും അശ്ലീലം തന്നെ. പക്ഷെ അത് കാണിക്കുന്ന രീതിയിലാണ്‌ ഭരതനും പി. ചന്ദ്രകുമാറും വ്യത്യസ്തരാകുന്നത്. കുറഞ്ഞപക്ഷം കെ. എസ്. ഗോപാലകൃഷ്ണന്‍ സാറിന്റെ 'മത്തിച്ചാറ് മണക്കണ് മണക്കണ്...' എന്ന ഗാനരംഗമെങ്കിലും രാജീവ്‌ കുമാര്‍ കണ്ടു പഠിക്കേണ്ടതായിരുന്നു. ശ്വേത മേനോന്‍ എന്ന താരം ഇല്ലായിരുന്നെങ്കില്‍ കാണായിരുന്നു കഥ! ഈ ചിത്രങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ക്ക്‌ എന്ത് കിട്ടി എന്ന് ചോദിക്കരുത്. കിട്ടിയത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കാണ്. ഒരു തരം 'റീനിര്‍വേദം'! ഇനി പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ഷക്കീല ചേച്ചിയുടെ റീമേക്ക് ചിത്രങ്ങള്‍ക്കായി കാത്തിരിക്കാം.

Thursday, June 9, 2011

കണ്ടുപിടുത്തം.



ശാസ്ത്രഞ്ജന്‍ പുസ്തകം വായിക്കുകയായിരുന്നു. അതിലെ ഒരു വാചകം അദ്ദേഹത്തിന് വളരെ ഇഷ്ടമായി. 'മദ്യം ചിന്തകളെ ഉദ്ദീപിപ്പിക്കുന്നു'. ആഹാ. കൊള്ളാല്ലോ. ഒന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം. അലമാരയില്‍ നിന്നും ഒരു പൈന്റ് എടുത്തു പൊട്ടിച്ചു. പകുതിയോളം അകത്താക്കി. അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്തു. തലയില്‍ ഒരു തരിപ്പ് കേറി തുടങ്ങി. ഇനി ചിന്തകള്‍ ഉദ്ദീപിച്ചു തുടങ്ങും. ബാക്കിയുള്ളതും കൂടി അകത്താക്കി. എന്തൊക്കെയോ തോന്നുന്നുണ്ട്. സാസ്ത്രത്രത്രന്ജന്‍ (ശ്ശെ.. കഥാപാത്രം മദ്യപിച്ചതിന് കഥാകാരന്റെ കൈ കുഴയുന്നത് എന്തിനാണ്?) ശാസ്ത്രഞ്ജന്‍ തെരുവില്‍ കൂടി നടക്കാന്‍ തീരുമാനിച്ചു. ഇന്ന് ഞാന്‍ ചിലതെല്ലാം കണ്ടു പിടിക്കും. ചിന്തകള്‍ക്ക് തീ പിടിക്കുന്നുണ്ട്. ഇനി കണ്ടുപിടിത്തങ്ങള്‍ വരട്ടെ. പക്ഷെ ഉദ്ദീപനത്തിന്റെ അവസാനം ഒന്നും ഓര്‍മയില്ലാതായി. പിറ്റേ ദിവസം തന്റെ കണ്ടു പിടുത്തങ്ങളുടെ പുസ്തകത്തില്‍ ശാസ്ത്രഞ്ജന്‍ ഇങ്ങനെ കുറിച്ചു. "ഒന്ന്: നഗരത്തിലെ സുന്ദരികളായ പെണ്‍കുട്ടികള്‍ കരാട്ടെ പഠിച്ചവരാണ്, രണ്ട്: മദ്യം - ഉറങ്ങാന്‍ ഏറ്റവും പറ്റിയ സാധനമാണ്".

Wednesday, March 9, 2011

പേടി



കവിതയാണെന്ന് വിചാരിച്ചു ആരും താളമിട്ടു വായിക്കരുത്, ഇത് ഒരു കഥയാണ്.. ജീവിത ഗന്ധിയായ ഒരു മിനിക്കഥ.
കഥയുടെ പേര് - പേടി (ഠിം! സിംബല്‍ അടിച്ചതാണ്..)

'ചേട്ടാ എനിക്ക് പേടിയാകുന്നു.'
'എന്തിനാ പേടിക്കുന്നത് .. ഞാനില്ലേ നിനക്ക് '
'ഈ ബന്ധം ആരെങ്കിലും അറിഞ്ഞാല്‍...'
'അറിയില്ല. എന്ത് വന്നാലും ഞാനുണ്ട് '
'ഓര്‍ത്തിട്ടു എനിക്ക് പേടിയാകുന്നു.'
'പേടിക്കണ്ട ... നമുക്ക് ആരും അറിയാത്ത മറ്റെവിടെയെങ്കിലും പോയി ജീവിക്കാം'
'സത്യമാണോ ചേട്ടന്‍ പറയുന്നത്.. '
'സത്യം.'
'അപ്പോള്‍ എന്റെ മകന്‍. '
'അവനെ അയാള്‍ക്ക് കൊടുത്തേക്കൂ.'
'വേണ്ട എനിക്ക് വേണം.'
'ശെരി ആയിക്കോട്ടെ.'
'ചേട്ടന്റെ ഭാര്യ അറിഞ്ഞാല്‍ പ്രശനമാവില്ലേ'
'പ്രശനോം കൊണ്ട് വന്നാല്‍ അവളെ ഞാന്‍ കൊല്ലും.'
'അയ്യോ അത് വേണ്ട. അത് പിന്നേം പ്രശ്നമാവും.'
'എന്നാല്‍ വേണ്ട. അവളെ ഉപേക്ഷിച്ചേക്കാം...'
'ചേട്ടാ ഓര്‍ത്തിട്ടു എനിക്ക് വിറയല്‍ വരുന്നു.'
'നീ ഒന്ന് കൊണ്ടും പേടിക്കണ്ട. ഞാനില്ലേ നിന്നോടൊപ്പം.'
'ചേട്ടാ ബന്ധുക്കളെല്ലാം അറിയില്ലേ..'
'അതൊക്കെ കുറെ കഴിയുമ്പോള്‍ എല്ലാരും മറന്നോളും'
'ചേട്ടന്‍ എന്നെയും ഉപേക്ഷിക്കുമോ'
'ഹും.. എന്റെ പ്രിയയെ ഞാന്‍ ഉപേക്ഷിക്കാനോ.. ഒരിക്കലുമില്ല.'
'കുറെ നാളായി ആ കഷ്മലന്റെ കൂടെ ജീവിച്ചു മതിയായിട്ട്..'
'ഇനി നാളെ മുതല്‍ നമ്മള്‍ നമ്മുടെ മാത്രം സ്വര്‍ഗത്തിലാണ്.'
'എന്നാലും ചേട്ടാ നാട്ടുകാര്‍ എന്ത് പറയും ..'
'അവര് പറയട്ടെ ... എന്താ നമ്മള്‍ പ്രായപൂര്‍ത്തി ആയവരല്ലേ ..'
'ചേട്ടാ എന്റെ പേടി കുറേശ്ശെ മാറി വരുന്നുണ്ട്. '
'നല്ല കാര്യം .. പക്ഷെ എനിക്ക് ചെറിയ പേടി വരുന്നുണ്ട്.. '
'എന്താ... എന്ത് പറ്റി ചേട്ടാ..'
'ആ വരുന്നത് അയാളല്ലേ... നിന്റെ ഭര്‍ത്താവ്..'

Monday, January 31, 2011

ലോക ചരിത്രത്തിലെ ആദ്യത്തെ വെബ് ഇന്ട്രാക്ടീവ് കഥ



ഈ കഥ വായിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ! കാരണം നിങ്ങള്‍ വായിക്കാന്‍ പോകുന്നത് ലോക ചരിത്രത്തിലെ ആദ്യത്തെ വെബ് ഇന്ട്രാക്ടീവ് കഥയാണ്.

മത്തായി ചേട്ടന്‍ ചായക്കട തുറന്നതെ ഉള്ളൂ... ദാ വരുന്നു... മലയാളനാട്ടിലെ പട. എല്ലാം ചായ കുടിച്ചിട്ട് കടം പറഞ്ഞു പോകും. ഇപ്പം ദേ ചായക്കടയുടെ നേരെ എതിരില്‍ അടഞ്ഞു കിടന്ന പീടികമുറി വാടകയ്ക്ക് എടുത്തു അവിടെ ക്ലബ്ബും കൂടി തുടങ്ങിയിരിക്കുകയാണ്. ഇന്നലെ അവിടെ നിന്ന് മുട്ടന്‍ തെറി കേള്‍ക്കാമായിരുന്നു.. ആരെയോ ഔസേപ്പ് എന്ന് വിളിച്ചെന്നോ ഔസേപ്പ് അവനെ തന്തക്കു വിളിച്ചെന്നോ ഒക്കെ പറയുന്ന കേട്ടു. അത് കഴിഞ്ഞു പാതിരാത്രി പന്ത്രണ്ടര വരെ കഥാപ്രസംഗമായിരുന്നു.. കാഥികന്‍ ശ്രീജിത്തും സംഘവും. അടുത്ത വാര്‍ഷികത്തിന് അവതരിപ്പിക്കാനാണത്രേ. മനുഷ്യന് ചെവിതല കേള്‍ക്കണ്ട.
മത്തായി ചേട്ടന്‍ പറ്റു ബുക്ക്‌ എടുത്തു ജെയിംസ്‌ വര്‍ഗ്ഗീസിന്റെ കയ്യിലേക്ക് കൊടുത്തു.
'ഉറക്കെ വായിക്ക്. ചായ പിന്നെ..'
അരുണ്‍ ടോമി - 116 രൂപ . 50 പൈസ
വിജയ്‌ ജോസ് - 98 രൂപ . 50 പൈസ
മുരളി വെട്ടത്ത് - 66 രൂപ . 30 പൈസ
രാജേഷ്‌ - 218 രൂപ .
സേതു പാലൂര്‍ - 22 രൂപ . 50 പൈസ
ഐസക്‌ ന്യൂട്ടണ്‍ - 94 രൂപ . 75 പൈസ
ജോജോ - 87 രൂപ . 50 പൈസ
മാജി കമല്‍ - 128 രൂപ
അബ്ദു - 83 രൂപ . 50 പൈസ
അറിയിപ്പ് : ഈ മാസത്തെ പറ്റ് രണ്ടു ദിവസത്തിനകം തീര്‍ക്കാത്തവര്‍ക്ക് ഫെബ്രുവരി മുതല്‍ കടം കൊടുക്കുന്നതല്ല. മറ്റൊരറിയിപ്പ് : പെട്രോളിന് വില കൂടിയതിനാല്‍ നാളെ മുതല്‍ ചായക്ക് നാലു രൂപ അമ്പതു പൈസ ആയിരിക്കും. കൂടാതെ റൗഫിന്റെ പത്ര സമ്മേളനം ഉള്ള ദിവസം എല്ലാവരും ചായയുടെ കൂടെ വട നിര്‍ബന്ധമായും വാങ്ങണം.
' ചേട്ടോ ഇതില്‍ ശേഖരേട്ടന്റെയും പ്രഭേട്ടന്റെയും പേരുകള്‍ കാണുന്നില്ലല്ലോ ...'
'എടൊ ഓരോരുത്തര്‍ കൂടുതല്‍ സമയം കാണുന്ന സ്ഥലത്ത് പറ്റു ബുക്ക്‌ കൊടുത്തയച്ചിട്ടുണ്ട്. അവരുടെ പറ്റു കാണണമെങ്കില്‍ ദാ ഇവിടെ ക്ലിക്ക് ചെയ്യ്‌.
http://www.mangalathop.com/webstory/link1.html
'അപ്പഴേ ചേട്ടാ പെട്രോളിന് വില കൂട്ടിയതിനു ചേട്ടന്‍ ചായക്ക് വില കൂട്ടിയതെന്തിനാ?'
'എടാ അത് ഞാന്‍ വീട്ടില്‍ നിന്ന് സ്കൂട്ടറില്‍ അല്ലെ കട വരെ വരുന്നത്, അതില്‍ പെട്രോള്‍ നിന്റെ അമ്മായി അപ്പന്‍ ഒഴിച്ച് തരുമോ..'
'ചേട്ടാ അത് പോട്ടെ, ഈ സേതുവിന്‍റെ പറ്റു വളരെ കുറവാണല്ലോ. അങ്ങേരു കള്ളകണക്ക് എഴുതിയതാണോ?'
'അയ്യോ അല്ലടാ ഇത്രയും നല്ലൊരു മനുഷ്യനെ കുറിച്ച് അപവാദം പറയാതെ. അങ്ങേരു ഇവിടെ നിന്ന് ചായ മാത്രമല്ലെ കുടിക്കാറുള്ളൂ. ഉള്ളി വടേം പരിപ്പ് വടേം അയാള് വീട്ടീന്ന് ഉണ്ടാക്കി കൊണ്ട് വരുന്നതല്ലേ ഇവിടെ വെച്ച് കഴിക്കുന്നത്‌. ഒരു ദിവസം ഞാനയ്യാളുടെ പാചക പുസ്തകം എടുത്തു അടുപ്പിലിടും. ഒരു ചായക്കുള്ള തീ കിട്ടും. നോക്കിക്കോ..'
'ചൂടാവണ്ട ചേട്ടാ. അപ്പഴേ നമ്മടെ ദിവ്യയും ഗീത ചേച്ചിയും ഇവിടെ വന്നു പഴം പൊരി പാഴ്സല്‍ വാങ്ങി കൊണ്ട് പോകാറുണ്ടല്ലോ , അവരുടെ കണക്കെവിടെ ?
'അവരുടെ കണക്ക് ദാ ഇവിടെ ക്ളിക്കിക്കോ .. അവിടെ പതിപ്പിച്ചിട്ടുണ്ട്.'
http://www.mangalathop.com/webstory/link2.html
'ആ മുജീബിന്റെ കണക്കും കാണാന്‍ ഇല്ലല്ലോ.. '
'അവന്റെ കണക്ക് അവന്റെ ഫേക്ക് പ്രൊഫൈലിന്റെ വാളില്‍ പതിപ്പിച്ചിട്ടുണ്ട്. അവിടല്ലേ അവന്‍ കൂടുതല്‍ സമയവും.. സൈറ്റ് വിസിറ്റ് എന്നൊക്കെ പറയുന്നത് ചുമ്മാതല്ലെ. MBBS നു പഠിക്കുന്നെന്നു പറഞ്ഞു പെണ്പിള്ളാരുമായിട്ടു സൊള്ളലാണന്നേ.. '
'സന്തോഷ്‌ മാഷിന്റെ കണക്കും കാണാനില്ല '
'അത് ഞാന്‍ ദാ ഈ പ്രൊഫൈലിന്റെ
http://www.facebook.com/profile.php?id=100001013651368
ഇന്ബോക്സിലേക്ക് വിട്ടിട്ടുണ്ട്. കയ്യില്‍ കൊടുത്താല്‍ അപ്പോള്‍ തന്നെ കഥയാണെന്ന് പറഞ്ഞു മലയാള നാട് വാരികയില്‍ പോസ്റ്റും!'
'ചേട്ടാ ഈ രാജേഷിന്റെ പറ്റെന്താ വളരെ കൂടുതലാണല്ലോ.'
'അതെ, ഇവനില്ലേ ഇവന്‍ ...
http://www.facebook.com/profile.php?id=100000611485671&ref=ts
അവന്റെ പറ്റും കൂടി രാജേഷിന്റെ പറ്റില്‍ ചേര്‍ത്തു. ഏതോ മസായി പെണ്ണുങ്ങളുടെ കുളിസീന്‍ നോക്കി നിന്നതിനു മസായികളുടെ അടി വാങ്ങി അവന്‍ ഹോസ്പിറ്റലിലാ... അടി കിട്ടിയാലെന്താ, സീന്‍ കണ്ടില്ലേ.'
'അതാരാ ഓടി വരുന്നത് ... കാഥികന്‍ ശ്രീജിത്ത്‌ VTN അല്ലെ.'
'ചേട്ടാ വേഗം കട പൂട്ടിക്കോ, അവര് വരുന്നുണ്ട്. അതിനു മുന്‍പ് ഒരു ചായ ഇങ്ങേടുത്തോ.. മത്തായി ചേട്ടന്റെ ചായ കുടിച്ചില്ലെങ്കില്‍ ഇന്നത്തെ 'രാവിലത്തെ' കാര്യങ്ങള്‍ എല്ലാം മുടങ്ങും.'
'എന്താ മാഷെ കാര്യം പറ. ആരാ വരുന്നത്?'
വേഗം കട പൂട്ടീട്ട് ഇവിടെ ക്ലിക്കിക്കോ ...
http://www.mangalathop.com/webstory/link3.html

Saturday, January 29, 2011

സംഭവിച്ചത് നല്ലതിന്, സംഭവിക്കാന്‍ പോകുന്നതും നല്ലതിന്.



ഒരു അവധി ദിവസം രാവിലെ . കുട്ടികള്സ്വീകരണ മുറിയില്ടീവി കണ്ടിരിയ്ക്കുകയാണ്. വീട്ടിലേയും അയലത്തേയും ബന്ധു വീട്ടിലേയും കുട്ടികള്ഉണ്ട്. അഞ്ചു വയസ്സ് മുതല്പതിനാറു വയസ്സ് വരെ പല പ്രായത്തിലുള്ള ഏഴെട്ടു കുട്ടികള്‍.. ഒരാള്ക്ക് 'പോഗോ', വേറൊരാള്ക്ക് 'കാര്ട്ടൂണ്നെറ്റ്വര്ക്ക് ' മറ്റൊരാള്ക്ക്‌ ' നാഷണല്ജിയോഗ്രഫിക് ' ഇനിയൊരാള്ക്ക് ഹിന്ദി പാട്ട് മതി. ' അത് വയ്ക്ക് ' , 'ഇത് വയ്ക്ക് ' ആകെ ബഹളം. 'റിമോട്ട് ' കയ്യിലിരിക്കുന്നവന്അത് നഷ്ടപ്പെടാതിരിക്കാന്പരമാവധി ശ്രമിച്ചു കൊണ്ടാണ് ചാനലുകള്മാറ്റുന്നത്. അപ്പോഴാണ് 'ഗള്ഫില്‍ ' നിന്നും അവധിക്കു നാട്ടില്വന്ന 'മൂത്താപ്പ' അങ്ങോട്ട്വന്നത്. കുശല പ്രശ്നത്തോടെ അദ്ദേഹവും കുട്ടികളോടൊപ്പം കൂടി. ബഹളം കുറച്ചൊന്നു കുറഞ്ഞു. റിമോട്ട് കയ്യിലിരുന്നവന്‍ 'കാര്ട്ടൂണ്നെറ്റ് വര്ക്കില്‍ ' നിന്ന് 'AXN ' ചാനലിലേക്ക് ചാടുന്നതിനു ഇടയ്ക്കു 'മനോരമ ന്യൂസ്‌ ' ചാനലില്ഒന്ന് ഉടക്കി. BJP യുടെ ഏകതാ യാത്രയെ കുറിച്ച് ഭയങ്കരമാന ചര്ച്ച. കുട്ടികള്ക്ക് ഒന്നും മനസ്സിലായില്ല. അടുത്ത ചാനലിലേക്ക് റിമോട്ട് അമര്ന്നു.

' നിക്ക് നിക്ക് മോനെ, അതെന്താണെന്ന് കേള്ക്കട്ടെ' മൂത്താപ്പ ഇടപെട്ടു. ചാനല് വീണ്ടും പിറകോട്ട്. 'മനോരമ ന്യൂസ്‌ ' ചാനലില്വന്ന് നിന്നു. കൂടെ ഒരു ഉപദേശവും. "വാര്ത്തവരുമ്പോള്അത് വയ്ക്കണം. വാര്ത്തകഴിഞ്ഞിട്ട് നിങ്ങള്എന്ത് വേണേലും കണ്ടോ."

കുട്ടികള്അക്ഷമരായി ക്ലോക്കില്നോക്കി. സമയം 9 :50.

വാര്‍ത്ത‍ തീരാന്‍ ഇനിയും 10 മിനിട്ട് ഉണ്ട്. കുട്ടികള്‍ പരസ്പരം പിടിവലി കൂടിയും ചലപില സംസാരിച്ചും സമയം പോക്കി. മൂത്താപ്പ മാത്രം വാര്‍ത്ത‍ ശ്രദ്ധിച്ചു. ഒരു വിധം വാര്‍ത്ത‍ കഴിഞ്ഞു. ആശ്വാസത്തോടെ റിമോട്ട് കയ്യിലിരുന്ന കുട്ടി 'പോഗോ' ലക്ഷ്യമാക്കി റിമോട്ടില്‍ വിരലമര്‍ത്തി. ചെന്ന് നിന്നത് 'ഇന്ത്യാവിഷനില്‍ ' ! 21 കോടി കള്ളപ്പണം... ചര്‍ച്ച തന്നെ.. അവന്‍ അത് ശ്രദ്ധിക്കാതെ അടുത്ത ചാനലിലേക്ക്.. .
'മോനെ നിക്ക് .. അത് കേള്‍ക്കട്ടെ.. ' മൂത്താപ്പ.
ഇന്ത്യാവിഷനില്‍ സ്റ്റോപ്പ്‌ . കുട്ടികള്‍ പരസ്പരം നോക്കി. വീണ്ടും ചലപില തുടങ്ങി. കാര്‍ട്ടൂണ്‍ കാണാന്‍ പറ്റാത്തതില്‍ വിഷമവുമുണ്ട്‌. പ്രായമായ ആളല്ലേ .. എങ്ങനെ പറയും.. കടിച്ചു പിടിച്ചു അര മണിക്കൂര്‍ കടന്നു പോയി. വാര്‍ത്ത‍ കഴിഞ്ഞു. കുട്ടിയുടെ കയ്യ് വീണ്ടും റിമോട്ടില്‍ അമര്‍ന്നു. ചെന്ന് നിന്നത് 'ഏഷ്യാനെറ്റ്‌ ന്യൂസില്‍ '. ആകെ കുടുങ്ങി.. അവിടെ ബ്രേക്കിംഗ് ന്യൂസ്‌. കുഞ്ഞാലി കുട്ടിയെന്നോ , റൌഫ് എന്നോ എന്തൊക്കെയോ പറയുന്നു..
'വടി കൊടുത്തു അടി വാങ്ങിയല്ലോ.. ' മൂത്താപ്പ ഉഷാറിലാണ്. കുട്ടികള്‍ എഴുന്നേറ്റു തുടങ്ങി. അര മണിക്കൂര്‍ കഴിഞ്ഞു വരം. അടുക്കളയിലും മുറ്റത്തും കറങ്ങി തിരിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞു കുട്ടികള്‍ വീണ്ടുമെത്തി. റിമോട്ട് മൂത്താപ്പയുടെ കയ്യിലാണ്. ചാനല്‍ പീപ്പിളില്‍ എത്തി നില്‍ക്കുന്നു. വാര്‍ത്ത‍ തുടങ്ങിയതെ ഉള്ളു. കുഞ്ഞാലി കുട്ടിയും റൌഫും പോയിട്ടില്ല.
കുട്ടികള്‍ വീണ്ടും പുറത്തേക്ക്.
' എടീ അഞ്ജു, കുഞ്ചു , ആഷിക്കെ, എല്ലാരും വാ. നമുക്ക് കൊത്തങ്കല്ല് കളിക്കാം.. കാര്ട്ടൂണൊക്കെ ഇനി മൂത്താപ്പാടെ ലീവ് കഴിഞ്ഞിട്ട്.
കൂട്ടത്തില്‍ മുതിര്‍ന്ന ഒരു കുട്ടിയുടെ ആത്മഗതം: ഇനി ആ നികേഷ് കുമാറും ലീഗും മുരളിയും എല്ലാരും കൂടി ചാനലുമായി വന്നാല്‍ എന്താ സ്ഥിതി!

Thursday, January 20, 2011

ഒരു യാത്രയുടെ തുടക്കവും അന്ത്യവും



" You are nothing, still you are zero !"
അവര്‍ അവന്റെ വ്യക്തിത്വത്തിന്റെ തലയ്ക്കടിച്ചു. ബോധം വീണപ്പോള്‍ അവന്‍ അസ്ഥിത്വ ദുഃഖത്തിലയിരുന്നു. അസ്ഥിത്വം തേടി അവന്‍ യാത്ര തുടങ്ങി. ഇരുണ്ട ഗുഹകളും ആഴമേറിയ ഗര്‍ത്തങ്ങളും കടന്നു അവന്‍ ഒരു കുന്നിന്‍ മുകളിലെത്തി. ആ മലയിറങ്ങിയാല്‍ യാത്ര തീരുമെന്ന് അവന്‍ പ്രതീക്ഷിച്ചു. ചെറിയ കാട്ടുവഴിയില്‍ നിറയെ മുള്ളുകളായിരുന്നു. കാല് പൊട്ടി രക്തം ഒഴുകികൊണ്ടേയിരുന്നു. എന്നാല്‍ മലയിറങ്ങി കഴിഞ്ഞാല്‍ ഒരു ചെറിയ കാട്ടരുവിയും പുല്‍മേടും അവന്‍ സ്വപ്നം കണ്ടു. അവിടെ നിന്ന് ശരീരം തണുക്കുന്നത് വരെ മുങ്ങിക്കുളിക്കണം. എന്നിട്ട് ആ പുല്‍മേടിലെ തണലില്‍ മലര്‍ന്നു കിടക്കണം. പക്ഷെ മലയിറങ്ങി കഴിഞ്ഞപ്പോള്‍ അവനു മനസ്സിലായി, അവിടെ മുഴുവന്‍ ചതുപ്പ് നിലമായിരുന്നു. കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലുമില്ല. ഒരു തെളിനീരുറവക്കു വേണ്ടി അവന്‍ ചുറ്റും നോക്കി. പക്ഷെ പരന്നു കിടക്കുന്ന ചതുപ്പ് നിലം മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. വീണ്ടും കാല്‍ നീട്ടി വെച്ച് അവന്‍ യാത്ര തുടര്‍ന്നു. മുള്ളുകള്‍ കൊണ്ട് പൊട്ടിയ മുറിവുകളില്‍ ചെളി കേറി അടഞ്ഞു. അടക്കാനാവാത്ത വേദന. പക്ഷെ യാത്ര തുടങ്ങിയതിനാല്‍ അത് അവസാനിപ്പിക്കാതെ നിവര്ത്തിയില്ല. എന്തെങ്കിലും ആലോചിച്ചു നടന്നാല്‍ ഈ വേദനയും യാത്രയുടെ ദൂരവും മറക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ഓര്‍ക്കാന്‍ മധുരമുള്ള ഓര്‍മ്മകള്‍ ഒന്നുമില്ല, എല്ലാം വേദന നിറഞ്ഞത്‌. എന്നാല്‍ ഇപ്പോള്‍ ഞാനിവിടെ വരെയെത്തി എന്ന് അത്മവിശ്വാസമാര്‍ജ്ജിക്കാന്‍ അവന്‍ ശ്രമിച്ചു. 'അസ്ഥിത്വം' എന്ന വാക്ക് ആദ്യം കേട്ടതെവിടെയാണ് ? സ്നേഹിച്ച പെണ്‍കുട്ടിയോട് 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു' എന്ന് പറഞ്ഞപ്പോള്‍ അവളുടെ മറുപടിയായിരുന്നു. " ഞാന്‍ എന്റെ അസ്ഥിത്വം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്, എനിക്കാരെയും സ്നേഹിക്കാന്‍ കഴിയില്ല". (അല്ലെങ്കില്‍ എന്തിനാണ് സ്നേഹിക്കുന്നത്?) അവസാനം അവള്‍ അസ്ഥിത്വം കണ്ടെത്തി അവള്‍ സ്നേഹിച്ച ഒരാളിന്റെ കൂടെ പോയി. അവിടെയാണ് അവളുടെ അസ്ഥിത്വം. അപ്പോള്‍ ഞാന്‍ ആരാണ്? വേണ്ട, ഞാന്‍ സ്വയം ക്രൂശിക്കാന്‍ പാടില്ല. ഇതാ ഈ ചതുപ്പ് നിലം തീരാറായിരിക്കുന്നു. ഒരു തണുത്ത കാറ്റു വീശി കടന്നു പോയി. മേഘങ്ങള്‍ ഇതാ തൊട്ടടുത്ത്‌ കൂടി പറന്നു പോകുന്നു. അതാ ഒരു പുല്‍ത്തകിടി. ഒരു അരുവിയുടെ കളകള ശബ്ദമല്ലേ കേള്‍ക്കുന്നത്. എല്ലാവര്ക്കും ഒരു ദിവസം വരും എന്ന് പറഞ്ഞതെത്ര ശെരി. ഇതാ ഇന്ന് എന്റെ ദിവസമാണ്. എനിക്കുറക്കെ ഒരു പാട്ട് പാടണം. അവന്‍ നദിക്കരയിലെത്തി. നിറഞ്ഞൊഴുകുന്ന പുഴ. എല്ലാം മറന്നു അവന്‍ നദിയിലേക്ക് എടുത്തു ചാടി.
'രാത്രി കിടക്കുന്നത് കട്ടിലിലും രാവിലെ എണീക്കുന്നത് തറയില്‍ നിന്നും. എന്തൊരു മറിമായമെന്റീശ്വരാ! ക്ലോക്കില്‍ നോക്കി. മണി എട്ടു കഴിഞ്ഞു. പല്ലുതേപ്പ്, കുളി, ചായ, ട്രെയിന്‍, ഓഫീസ്, .... എന്റെ ദൈവമേ...

Wednesday, January 19, 2011

"നിന്റെ ഒടുക്കത്തെ അതിമോഹം അഥവാ ഫെമിനിസ്റ്റുകള്‍ ആരാണെന്നു നിനക്കറിയില്ലെടാ തെണ്ടീ"



പല വാരികകളിലേക്കും പ്രസ്സ്ദ്ധീകരണത്തിന് അയച്ചു കാത്തിരുന്നിട്ടും സെന്‍സര്‍ ബോര്‍ഡിലെ അതിക്രൂരന്മാരും സ്ത്രീ വിദ്ദേഷികളുമായ പുരുഷ കേസരികള്‍ നിഷ്കരുണം തള്ളിക്കളഞ്ഞ എന്റെ ഈ മിനിക്കഥ മലയാളനാട്ടിലെ ലക്ഷോപലക്ഷം ഫെമിനിസ്റ്റു സുഹൃത്തുക്കള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു.. നിങ്ങള്‍ വായിച്ചിട്ട് പറയൂ. ഞാന്‍ ഇതില്‍ എവിടെയാണ് പുരുഷനെ ആക്ഷേപിചിട്ടുള്ളതെന്ന്.. ( ഒരു കാര്യം കൂടി. ഇവിടെ പോസ്റ്റിയത്തിനു ശേഷം " അന്‍സാറിന്റെ ഈ കഥ ഇത്തവണ ഞങ്ങളുടെ വാരികയില്‍ ഇടുന്നു സമ്മതമാണല്ലോ അല്ലേ? " എന്ന് പറഞ്ഞു ഇത് കാണുന്ന ഏതെങ്കിലും ചീഫ് എഡിറ്ററിന്റെ മെസ്സേജ് വരരുത്........... വന്നാല്‍ ........ ചിലപ്പോള്‍ ഞാന്‍ സമ്മതിച്ചു പോകും.)

കഥയുടെ പേര് : "നിന്റെ ഒടുക്കത്തെ അതിമോഹം അഥവാ ഫെമിനിസ്റ്റുകള്‍ ആരാണെന്നു നിനക്കറിയില്ലെടാ തെണ്ടീ"

പുരുഷന്‍ : ഇനിയും എനിക്ക് കാത്തിരിക്കാന്‍ വയ്യ പ്രിയേ..
സ്ത്രീ: എനിക്കും
പുരുഷന്‍ : നീ എന്റെ ആരാണ്?
സ്ത്രീ: നിന്റെ ഭാര്യയാകാന്‍ വിധിക്കപ്പെട്ടവള്‍.
പുരുഷന്‍ : ഞാനോ ?
സ്ത്രീ: എന്റെ ഭാവി വരന്‍
പുരുഷന്‍ : കല്യാണം കഴിഞ്ഞാല്‍ നീ എന്നെ എന്ത് വിളിക്കും?
സ്ത്രീ: നിനക്കൊരു പേരില്ലേ, അത് വിളിക്കാം
പുരുഷന്‍ : പേരോ? അത് പാപമല്ലേ
സ്ത്രീ: അത് പണ്ട്. ഇപ്പോള്‍ അത് ഫാഷന്‍
പുരുഷന്‍ : ഭാരത സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ മൂന്നടി പിന്നിലാണ് സ്ഥാനം.
സ്ത്രീ: അത് 'മനു' എന്ന പുരുഷ കേസരി എഴുതിയ വിഡ്ഢിത്തമല്ലേ ..
പുരുഷന്‍ : ങേ ! തര്‍ക്കിക്കാനാണോ ഭാവം..?
സ്ത്രീ: ഈ ലോകത്തില്‍ ഓരോ പുല്‍ക്കൊടിക്കും പ്രതികരിക്കാനുള്ള അവകാശമുണ്ട്‌.
പുരുഷന്‍ : പുരുഷനില്ലാതെ സ്ത്രീക്ക് ഈ ലോകത്തില്‍ നിലനില്‍പ്പുണ്ടോ?
സ്ത്രീ: സ്ത്രീയില്ലാതെ പുരുഷനുണ്ടോടോ ?
പുരുഷന്‍ : പിന്നെങ്ങനെ സ്ത്രീ അബലയും പുരുഷന്‍ ശക്തിയുമായി.
സ്ത്രീ: സ്വന്തം ബലഹീനത മറക്കാന്‍ പുരുഷന്‍ കണ്ടുപിടിച്ച വാക്കല്ലേ അബല.
പുരുഷന്‍ : അപ്പോള്‍ ആരാണ് സ്ത്രീ?
സ്ത്രീ: ഏദന്‍ തോട്ടത്തില്‍ വിഡ്ഢിയായ പുരുഷനെ പ്രലോഭിപ്പിച്ച അതെ ഹവ്വയുടെ ശക്തി.
പുരുഷന്‍ : തര്‍ക്കം വേണ്ട, മൂന്നടി പിറകില്‍ നടക്കണ്ട , ഞാന്‍ ഒപ്പം നടത്താം
സ്ത്രീ: വേണ്ടാ. വിഡ്ഢികളുടെ മുന്നില്‍ നടക്കണം എനിക്ക്
പുരുഷന്‍ : നീയാര് രാജകുമാരിയോ?
സ്ത്രീ: അല്ല സ്ത്രീ!
പുരുഷന്‍ : അപ്പോള്‍ ഞാനോ?
സ്ത്രീ: പുരുഷനെന്ന കീടം
പുരുഷന്‍ : നമ്മുടെ വിവാഹം?
സ്ത്രീ: നിന്റെ നടക്കാത്ത സ്വപ്നം.