Wednesday, January 19, 2011

"നിന്റെ ഒടുക്കത്തെ അതിമോഹം അഥവാ ഫെമിനിസ്റ്റുകള്‍ ആരാണെന്നു നിനക്കറിയില്ലെടാ തെണ്ടീ"



പല വാരികകളിലേക്കും പ്രസ്സ്ദ്ധീകരണത്തിന് അയച്ചു കാത്തിരുന്നിട്ടും സെന്‍സര്‍ ബോര്‍ഡിലെ അതിക്രൂരന്മാരും സ്ത്രീ വിദ്ദേഷികളുമായ പുരുഷ കേസരികള്‍ നിഷ്കരുണം തള്ളിക്കളഞ്ഞ എന്റെ ഈ മിനിക്കഥ മലയാളനാട്ടിലെ ലക്ഷോപലക്ഷം ഫെമിനിസ്റ്റു സുഹൃത്തുക്കള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു.. നിങ്ങള്‍ വായിച്ചിട്ട് പറയൂ. ഞാന്‍ ഇതില്‍ എവിടെയാണ് പുരുഷനെ ആക്ഷേപിചിട്ടുള്ളതെന്ന്.. ( ഒരു കാര്യം കൂടി. ഇവിടെ പോസ്റ്റിയത്തിനു ശേഷം " അന്‍സാറിന്റെ ഈ കഥ ഇത്തവണ ഞങ്ങളുടെ വാരികയില്‍ ഇടുന്നു സമ്മതമാണല്ലോ അല്ലേ? " എന്ന് പറഞ്ഞു ഇത് കാണുന്ന ഏതെങ്കിലും ചീഫ് എഡിറ്ററിന്റെ മെസ്സേജ് വരരുത്........... വന്നാല്‍ ........ ചിലപ്പോള്‍ ഞാന്‍ സമ്മതിച്ചു പോകും.)

കഥയുടെ പേര് : "നിന്റെ ഒടുക്കത്തെ അതിമോഹം അഥവാ ഫെമിനിസ്റ്റുകള്‍ ആരാണെന്നു നിനക്കറിയില്ലെടാ തെണ്ടീ"

പുരുഷന്‍ : ഇനിയും എനിക്ക് കാത്തിരിക്കാന്‍ വയ്യ പ്രിയേ..
സ്ത്രീ: എനിക്കും
പുരുഷന്‍ : നീ എന്റെ ആരാണ്?
സ്ത്രീ: നിന്റെ ഭാര്യയാകാന്‍ വിധിക്കപ്പെട്ടവള്‍.
പുരുഷന്‍ : ഞാനോ ?
സ്ത്രീ: എന്റെ ഭാവി വരന്‍
പുരുഷന്‍ : കല്യാണം കഴിഞ്ഞാല്‍ നീ എന്നെ എന്ത് വിളിക്കും?
സ്ത്രീ: നിനക്കൊരു പേരില്ലേ, അത് വിളിക്കാം
പുരുഷന്‍ : പേരോ? അത് പാപമല്ലേ
സ്ത്രീ: അത് പണ്ട്. ഇപ്പോള്‍ അത് ഫാഷന്‍
പുരുഷന്‍ : ഭാരത സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ മൂന്നടി പിന്നിലാണ് സ്ഥാനം.
സ്ത്രീ: അത് 'മനു' എന്ന പുരുഷ കേസരി എഴുതിയ വിഡ്ഢിത്തമല്ലേ ..
പുരുഷന്‍ : ങേ ! തര്‍ക്കിക്കാനാണോ ഭാവം..?
സ്ത്രീ: ഈ ലോകത്തില്‍ ഓരോ പുല്‍ക്കൊടിക്കും പ്രതികരിക്കാനുള്ള അവകാശമുണ്ട്‌.
പുരുഷന്‍ : പുരുഷനില്ലാതെ സ്ത്രീക്ക് ഈ ലോകത്തില്‍ നിലനില്‍പ്പുണ്ടോ?
സ്ത്രീ: സ്ത്രീയില്ലാതെ പുരുഷനുണ്ടോടോ ?
പുരുഷന്‍ : പിന്നെങ്ങനെ സ്ത്രീ അബലയും പുരുഷന്‍ ശക്തിയുമായി.
സ്ത്രീ: സ്വന്തം ബലഹീനത മറക്കാന്‍ പുരുഷന്‍ കണ്ടുപിടിച്ച വാക്കല്ലേ അബല.
പുരുഷന്‍ : അപ്പോള്‍ ആരാണ് സ്ത്രീ?
സ്ത്രീ: ഏദന്‍ തോട്ടത്തില്‍ വിഡ്ഢിയായ പുരുഷനെ പ്രലോഭിപ്പിച്ച അതെ ഹവ്വയുടെ ശക്തി.
പുരുഷന്‍ : തര്‍ക്കം വേണ്ട, മൂന്നടി പിറകില്‍ നടക്കണ്ട , ഞാന്‍ ഒപ്പം നടത്താം
സ്ത്രീ: വേണ്ടാ. വിഡ്ഢികളുടെ മുന്നില്‍ നടക്കണം എനിക്ക്
പുരുഷന്‍ : നീയാര് രാജകുമാരിയോ?
സ്ത്രീ: അല്ല സ്ത്രീ!
പുരുഷന്‍ : അപ്പോള്‍ ഞാനോ?
സ്ത്രീ: പുരുഷനെന്ന കീടം
പുരുഷന്‍ : നമ്മുടെ വിവാഹം?
സ്ത്രീ: നിന്റെ നടക്കാത്ത സ്വപ്നം.

No comments: