Saturday, January 29, 2011

സംഭവിച്ചത് നല്ലതിന്, സംഭവിക്കാന്‍ പോകുന്നതും നല്ലതിന്.



ഒരു അവധി ദിവസം രാവിലെ . കുട്ടികള്സ്വീകരണ മുറിയില്ടീവി കണ്ടിരിയ്ക്കുകയാണ്. വീട്ടിലേയും അയലത്തേയും ബന്ധു വീട്ടിലേയും കുട്ടികള്ഉണ്ട്. അഞ്ചു വയസ്സ് മുതല്പതിനാറു വയസ്സ് വരെ പല പ്രായത്തിലുള്ള ഏഴെട്ടു കുട്ടികള്‍.. ഒരാള്ക്ക് 'പോഗോ', വേറൊരാള്ക്ക് 'കാര്ട്ടൂണ്നെറ്റ്വര്ക്ക് ' മറ്റൊരാള്ക്ക്‌ ' നാഷണല്ജിയോഗ്രഫിക് ' ഇനിയൊരാള്ക്ക് ഹിന്ദി പാട്ട് മതി. ' അത് വയ്ക്ക് ' , 'ഇത് വയ്ക്ക് ' ആകെ ബഹളം. 'റിമോട്ട് ' കയ്യിലിരിക്കുന്നവന്അത് നഷ്ടപ്പെടാതിരിക്കാന്പരമാവധി ശ്രമിച്ചു കൊണ്ടാണ് ചാനലുകള്മാറ്റുന്നത്. അപ്പോഴാണ് 'ഗള്ഫില്‍ ' നിന്നും അവധിക്കു നാട്ടില്വന്ന 'മൂത്താപ്പ' അങ്ങോട്ട്വന്നത്. കുശല പ്രശ്നത്തോടെ അദ്ദേഹവും കുട്ടികളോടൊപ്പം കൂടി. ബഹളം കുറച്ചൊന്നു കുറഞ്ഞു. റിമോട്ട് കയ്യിലിരുന്നവന്‍ 'കാര്ട്ടൂണ്നെറ്റ് വര്ക്കില്‍ ' നിന്ന് 'AXN ' ചാനലിലേക്ക് ചാടുന്നതിനു ഇടയ്ക്കു 'മനോരമ ന്യൂസ്‌ ' ചാനലില്ഒന്ന് ഉടക്കി. BJP യുടെ ഏകതാ യാത്രയെ കുറിച്ച് ഭയങ്കരമാന ചര്ച്ച. കുട്ടികള്ക്ക് ഒന്നും മനസ്സിലായില്ല. അടുത്ത ചാനലിലേക്ക് റിമോട്ട് അമര്ന്നു.

' നിക്ക് നിക്ക് മോനെ, അതെന്താണെന്ന് കേള്ക്കട്ടെ' മൂത്താപ്പ ഇടപെട്ടു. ചാനല് വീണ്ടും പിറകോട്ട്. 'മനോരമ ന്യൂസ്‌ ' ചാനലില്വന്ന് നിന്നു. കൂടെ ഒരു ഉപദേശവും. "വാര്ത്തവരുമ്പോള്അത് വയ്ക്കണം. വാര്ത്തകഴിഞ്ഞിട്ട് നിങ്ങള്എന്ത് വേണേലും കണ്ടോ."

കുട്ടികള്അക്ഷമരായി ക്ലോക്കില്നോക്കി. സമയം 9 :50.

വാര്‍ത്ത‍ തീരാന്‍ ഇനിയും 10 മിനിട്ട് ഉണ്ട്. കുട്ടികള്‍ പരസ്പരം പിടിവലി കൂടിയും ചലപില സംസാരിച്ചും സമയം പോക്കി. മൂത്താപ്പ മാത്രം വാര്‍ത്ത‍ ശ്രദ്ധിച്ചു. ഒരു വിധം വാര്‍ത്ത‍ കഴിഞ്ഞു. ആശ്വാസത്തോടെ റിമോട്ട് കയ്യിലിരുന്ന കുട്ടി 'പോഗോ' ലക്ഷ്യമാക്കി റിമോട്ടില്‍ വിരലമര്‍ത്തി. ചെന്ന് നിന്നത് 'ഇന്ത്യാവിഷനില്‍ ' ! 21 കോടി കള്ളപ്പണം... ചര്‍ച്ച തന്നെ.. അവന്‍ അത് ശ്രദ്ധിക്കാതെ അടുത്ത ചാനലിലേക്ക്.. .
'മോനെ നിക്ക് .. അത് കേള്‍ക്കട്ടെ.. ' മൂത്താപ്പ.
ഇന്ത്യാവിഷനില്‍ സ്റ്റോപ്പ്‌ . കുട്ടികള്‍ പരസ്പരം നോക്കി. വീണ്ടും ചലപില തുടങ്ങി. കാര്‍ട്ടൂണ്‍ കാണാന്‍ പറ്റാത്തതില്‍ വിഷമവുമുണ്ട്‌. പ്രായമായ ആളല്ലേ .. എങ്ങനെ പറയും.. കടിച്ചു പിടിച്ചു അര മണിക്കൂര്‍ കടന്നു പോയി. വാര്‍ത്ത‍ കഴിഞ്ഞു. കുട്ടിയുടെ കയ്യ് വീണ്ടും റിമോട്ടില്‍ അമര്‍ന്നു. ചെന്ന് നിന്നത് 'ഏഷ്യാനെറ്റ്‌ ന്യൂസില്‍ '. ആകെ കുടുങ്ങി.. അവിടെ ബ്രേക്കിംഗ് ന്യൂസ്‌. കുഞ്ഞാലി കുട്ടിയെന്നോ , റൌഫ് എന്നോ എന്തൊക്കെയോ പറയുന്നു..
'വടി കൊടുത്തു അടി വാങ്ങിയല്ലോ.. ' മൂത്താപ്പ ഉഷാറിലാണ്. കുട്ടികള്‍ എഴുന്നേറ്റു തുടങ്ങി. അര മണിക്കൂര്‍ കഴിഞ്ഞു വരം. അടുക്കളയിലും മുറ്റത്തും കറങ്ങി തിരിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞു കുട്ടികള്‍ വീണ്ടുമെത്തി. റിമോട്ട് മൂത്താപ്പയുടെ കയ്യിലാണ്. ചാനല്‍ പീപ്പിളില്‍ എത്തി നില്‍ക്കുന്നു. വാര്‍ത്ത‍ തുടങ്ങിയതെ ഉള്ളു. കുഞ്ഞാലി കുട്ടിയും റൌഫും പോയിട്ടില്ല.
കുട്ടികള്‍ വീണ്ടും പുറത്തേക്ക്.
' എടീ അഞ്ജു, കുഞ്ചു , ആഷിക്കെ, എല്ലാരും വാ. നമുക്ക് കൊത്തങ്കല്ല് കളിക്കാം.. കാര്ട്ടൂണൊക്കെ ഇനി മൂത്താപ്പാടെ ലീവ് കഴിഞ്ഞിട്ട്.
കൂട്ടത്തില്‍ മുതിര്‍ന്ന ഒരു കുട്ടിയുടെ ആത്മഗതം: ഇനി ആ നികേഷ് കുമാറും ലീഗും മുരളിയും എല്ലാരും കൂടി ചാനലുമായി വന്നാല്‍ എന്താ സ്ഥിതി!

No comments: